Tuesday 24 January 2017

അമ്മുവും അപ്പുവും എന്നോട് പറഞ്ഞത്..........

ഇരുളിന് നേരെ ഞങ്ങൾ കണ്ണുകൾ മുറുക്കി അടച്ചു. ഞങ്ങൾക്ക് പേടിയായിരുന്നു. അമ്മൂമ്മ പറഞ്ഞു തന്ന യക്ഷിക്കഥകളിലെ നീണ്ട ദംഷ്ട്രകളും ചുവന്ന കണ്ണുകളും  കൂർത്ത നഖങ്ങളുമുള്ള ഭീകര സ്വരൂപങ്ങൾ മനുഷ്യരുടെ ചോര കുടിക്കാൻ പാലപ്പൂ മണമുള്ള രാത്രികളിൽ അഴിഞ്ഞുലഞ്ഞ മുടിവിടർത്തി നിലത്തു തൊടാതെ വരുമെന്ന് കുട്ടിക്കാലം മുതലേ മനസ്സിൽ ഉറച്ചു പോയ വിശ്വാസമാണ്. അതുകൊണ്ട് ഞങ്ങൾ ഇരുളിൽ കണ്ണുകൾ മുറുക്കിയടച്ചു.

നിർഭാഗ്യകരമെന്നു പറയട്ടെ, കണ്ണുകൾ വിടർത്തുന്ന  പകലുകളിൽ ഞങ്ങൾ ഈ രൂപങ്ങൾ കണ്ടു എപ്പോഴും ഭയപ്പെടുന്നു. അന്ന് ആ സ്വരൂപങ്ങൾ നീലിയും, ചാത്തനും, മാടനും, മറുതയും ഒക്കെ ആയിരുന്നെങ്കിൽ ഇന്ന് അവയുടെ പേര് ജാതിയെന്നും മതമെന്നും വർണമെന്നും ഒക്കെയാണ്. പിന്നെ നമ്മെ ഇല്ലായ്മ ചെയ്യുന്ന ഭീകരതക്കും മൂർച്ഛയേറി.

ഇന്ന് ഞങ്ങൾ ശൂന്യതയിലൂടെ ഓടുകയാണ്, ഒളിച്ചിരിക്കാൻ ഇടമില്ലാതെ........

അകലേക്ക്...... അകലേക്ക്....... വെറുതെ പായുന്നു.


No comments:

Post a Comment