Friday 28 April 2017

കന്യാകുമാരി

സൂര്യൻ ഉദിച്ചുയരുന്നേയുള്ളൂ. പനങ്കാടുകൾക്കിടയിലൂടെ ഞാൻ യാത്ര ആരംഭിച്ചിരുന്നു. വിജനമായ വഴികൾ....

മാസ്മരികമായ എന്തോ ഒന്ന് എന്നെ അവിടേക്കു ആകർഷിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ തീരമണഞ്ഞപ്പോൾ, മാസ്മരികത, പ്രണയമായി എന്നിൽ രൂപാന്തരം പ്രാപിക്കുന്നത് ഞാൻ അറിഞ്ഞു. തീവ്രമായി തീരത്തെ ചുംബിക്കുന്ന കന്യാകുമാരിയിലെ തിരകൾ എന്റെ ഹൃദയത്തേയും മഥിച്ചു, പ്രണയാതുരമായി......

സൂര്യൻ തലയ്ക്കു മീതെ കത്തിയെരിയുമ്പോഴും കന്യാകുമാരിയിലെ തിരകളുടെ പ്രണയഗീതം മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുളളൂഅരുണിമശോഭ പടർത്തി ഒടുവിൽ മറയുമ്പോൾ വിരഹത്തിന്റെ ഒരു ഗന്ധം എന്നെ പൊതിഞ്ഞു.

എന്നാൽ വിരഹത്തിലും പ്രണയമുണ്ടെന്ന് ഞാൻ അനുഭവിക്കുന്നതും കന്യാകുമാരിയിലൂടെ തന്നെ


ജീവിതം പ്രണയമായും, പ്രണയം ലഹരിയായും, ലഹരി കന്യാകുമാരിയായും വളരെ വേഗം എന്നിൽ രൂപാന്തരം പ്രാപിച്ചു.  

No comments:

Post a Comment