Tuesday, 10 September 2019

കാണാത്തതു കാണുമ്പോൾ
കൺ കുളിർക്കെ കാണണം 


ജീവിതത്തിൽ ഹീറോയിസം വിരളമായതുകൊണ്ടായിരിക്കാം നാമെല്ലാം സിനിമയിലെ ഹീറോയിസത്തെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത്


Thursday, 27 June 2019


Moments of Intimacy



Experiencing OSHOISM
                        - My right & my right only

Intimacy towards something or someone - it''s my all-time weakness.
But I love it. 

Weakness has a certain beauty in it. The beauty is that of grace. The beauty is that of nonviolence, love and forgiveness. The beauty is that of no conflict.

I'm happy to remain weak because weakness is tender and soft. It's a beautiful experience.

An unpoisoned relationship creates miracles. Miracles of love and trust. Without it, this universe will lose some poetry, some beauty......

Love is the greatest alchemical force in the world.Those who know how to use it can reach the highest peak.

So open all the doors of your heart 

Wednesday, 5 June 2019

ചില സത്യങ്ങൾ

ഒരു മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെങ്കിലും,
നീ ഒരു പെണ്ണാണ് എന്ന് സമൂഹം
ചില സമങ്ങളിലെങ്കിലും നമ്മെ ഓർമ്മപ്പെടുത്തും.


Saturday, 23 March 2019

Life Without Luggage

ഈ ബന്ധങ്ങളിലൂടെയെല്ലാം നിങ്ങൾ കടന്നുപോകണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഈ ബന്ധങ്ങളിലൂടെ  കടന്നുപോകുന്നതിന് പുറകിൽ ചില ഉദ്ദേശങ്ങളുണ്ട്. ഈ ബന്ധങ്ങളെ അനുഭവിച്ചറിയുമ്പോൾ മാത്രമേ ഒരുവൻ പക്വത നേടിയെടുക്കുന്നുള്ളു എന്നാണു ഓഷോയുടെ ഭാഷ്യം. 

അത് ശരിയാണ് എന്നാണു എന്റെ അനുഭവം. നമ്മൾ എന്തിനെയെങ്കിലും പൂർണ്ണമായി അനുഭവിക്കുകയാണെങ്കിൽ നമ്മൾ അതിൽനിന്നും സമ്പൂർണമായി സ്വാതന്ത്രനായിത്തീരും. അപൂർണ്ണമായ അനുഭവങ്ങൾ എപ്പോഴും നമ്മെ വേട്ടയാടും. അപ്പോഴതൊരു ശല്യമായിത്തീരും. അപ്പോൾ നമ്മൾ ലോകത്തിനു വിപരീതദിശയിൽ സഞ്ചരിക്കാൻ ആരംഭിക്കും. അത് വിരക്തി സൃഷ്ട്ടിക്കും. നമ്മൾ ഭാരമുള്ളവരായിത്തീരും. 

ഒരു തൂവൽ പോലെ ഭാരമില്ലാതാകുമ്പോഴാണ് നമുക്ക് പരമാനന്ദത്തിൽ ലയിക്കുവാൻ കഴിയുക. പരമാനന്ദത്തിന്റെ ഗീതത്തിൽ നൃത്തമാടാൻ കഴിയുക.  

 Baggage ഇല്ലാത്ത ഒരു  യാത്രയുടെ ആസ്വാദനം - അതാണ് ഞാനിപ്പോൾ ശീലിക്കുന്നത്. 

നിയമം

കുറച്ചു നാളുകളായി കേൾക്കുന്നതാണ് ഈ ഘോര ഘോര പ്രസംഗങ്ങൾ. സ്വന്തം ചിന്തകളെ കാണികളിൽ കുത്തിനിറയ്ക്കുക - അതാണ്, അത് മാത്രമാണ് അവരുടെ ലക്‌ഷ്യം എന്ന് തോന്നിപോകും അവരുടെ വാക്ധോരണി ശ്രവിച്ചാൽ.
ആ പ്രസംഗ വേദികൾ കാണുമ്പോൾ പണ്ടത്തെ അടിമച്ചന്തകൾ ആണ് ഓർമ്മവരിക.
ഒരു ജനതയുടെ മനസ്സിനെ ഒരു വിഡ്ഢി നയിക്കുന്നു. കഴുതകളെപ്പോലെ അവർ ആ വിഡ്ഢിയെ അനുഗമിക്കുന്നു. അടിമകൾക്ക്‌ അവകാശങ്ങൾ ഇല്ലല്ലോ. അഭിപ്രായങ്ങളും ഇല്ല. ഉണ്ടെങ്കിലും പാടില്ല. അതാണ് നിയമം. 

Wednesday, 28 November 2018

അവരെങ്കിലും ജീവിയ്ക്കട്ടെ ...


നമ്മൾ എന്തിനാ വൃഥാ
തെളിനീർ തടാകത്തെ കമ്പുകൊണ്ടു ഇളക്കിമറിയ്ക്കുന്നത്?

അതിൽ സ്വച്ഛമായി പ്രകൃതി 
തന്റെ പ്രതിബിംബം വീക്ഷിയ്ക്കട്ടെ.

Friday, 12 October 2018

ഒടിയൻ



അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു തന്ന കഥകൾ കേട്ടാണ് എന്റെ കുട്ടിക്കാലം കടന്നുപോയത്. അപ്പോൾ ചിറകുവിരിച്ച ഭാവനയുടെ ലോകത്താണ് ഞാൻ വളർന്നതും. ആ ലോകത്തേക്കാണ് ചില നേരങ്ങളിൽ എങ്കിലും എന്റെ മനസ്സ് ഇപ്പോഴും കുട്ടിത്തം തേടി പോകാറുള്ളത്. അതൊരു സുഖമാ. അവിടെ, ആ ലോകം, ഒരു അത്ഭുതമാണ്. ഭാവനാസൃഷ്ടികളുടെ മായികവലയത്താൽ നിർമ്മിതമായ ഒരു അത്ഭുതലോകം. അവിടെ കണ്ണടച്ചിരുന്നാൽ, മേഘപാളികൾക്കിടയിലൂടെ പറന്നുപോകുന്ന മാലാഖക്കൂട്ടത്തിന്റെ ദിവ്യഗാനം കേൾക്കാം; കുഞ്ഞ് ആട്ടിൻപറ്റങ്ങൾ മേഞ്ഞുനടക്കുന്ന പുൽത്തകിടിയിലൂടെ ഓടി നടക്കാം; സുഖമുള്ള നിദ്രയിലാണ്ടു കിടക്കുമ്പോൾ കണ്ണുതുറപ്പിക്കുന്ന സൂര്യന്റെ കുസൃതിക്കൈകളേയും, കാതിൽ പുല്ലാങ്കുഴൽ ഊതുന്ന കുയിലിണകളേയും ഇമ്പമോടെ ആസ്വദിക്കാം. ഇതൊക്കെ അവർ പറഞ്ഞുതരുന്ന കഥകളിൽ നിന്നും ഭാവനയുടെ രസതന്ത്രം ഉത്ഭവിപ്പിക്കുന്ന മനസ്സിന്റെ ചില വർണ്ണപ്പൊട്ടുകളാണ്.


ഇതുമാത്രമല്ല. ഇരുട്ടിന്റെ മറപറ്റിയുള്ള നിഴലാട്ടങ്ങളും, മിഥ്യയിൽ ഉടലെടുക്കുന്ന ആർത്തനാദങ്ങളും, ഒറ്റക്കണ്ണുള്ള വികൃതരൂപങ്ങളും ഒക്കെക്കൂടി ഇതിന്റെ ഒരു മറുപുറമായി അന്നും ഇന്നും ചില നേരങ്ങളിൽ മനസ്സിന്റെ താളം തെറ്റിക്കാറുണ്ട്. ഈ ഇരുണ്ട ലോകത്തെ അന്ന് എന്നിൽ സൃഷ്ട്ടിച്ചത് യക്ഷിയുടെയും, ഗന്ധർവ്വന്റെയും, ചാത്തന്റെയും മറുതയുടേയും ഒക്കെ ഭീതിയുളവാക്കുന്ന കഥകളിൽ നിന്നുമായിരുന്നു. മെനഞ്ഞെടുത്ത ഇത്തരം കഥകൾ പറഞ്ഞു കുട്ടികളെ ഭയത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ വല്യമ്മൂമ്മക്ക് (അമ്മൂമ്മയുടെ അമ്മ) ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. പിന്നെ ഞങ്ങൾ പേടിച്ചു നാലുപാടും ചിതറിയോടുമ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നതും വല്യമ്മൂമ്മയുടെ പതിവായിരുന്നു.


കുട്ടികളെ ചുറ്റുമിരുത്തി അപ്പൂപ്പനമ്മൂമ്മമാർ പറഞ്ഞുതരുന്ന ഈ കഥകൾക്കെല്ലാം ഭ്രമിപ്പിക്കുന്ന വല്ലാത്തൊരു ഈണവും താളവും ഉണ്ടായിരുന്നു. ആ താളത്തിൽ നിന്നും രൂപംകൊണ്ട മായാപ്രപഞ്ചത്തിൽ ഞങ്ങൾ, കുട്ടികൾ, ഒരളവുവരെ രസിച്ചും അതിലേറെ ഭയന്നും ജീവിച്ചു. സങ്കല്പസൃഷ്ടികളായ കഥാപാത്രങ്ങൾ ഞങ്ങൾക്ക് ചുറ്റും വിരാജിച്ചു. സ്വപ്‌നങ്ങൾ അവയ്‌ക്കൊരു ലോകം പണിതു.

അങ്ങനെ ജീവിച്ച ആ കാലയളവിലാണ് ഞാൻ ആദ്യമായി ഒടിയൻ എന്ന പദം കേൾക്കുന്നത്. സ്വഭാവനയിൽ മെനഞ്ഞെടുത്ത രൂപവും, പ്രസ്തുതസാഹചര്യകഥകളുമായി (കള്ളക്കഥകൾ) ഒടിയനെപ്പറ്റി വല്യമ്മൂമ്മ വിവരിക്കുന്നത് ഇപ്പോഴും എന്റെ മനസ്സിൽ പച്ചപിടിച്ചു കിടപ്പുണ്ട്. രാത്രിയുടെ ഏതോ യാമങ്ങളിൽ പതുങ്ങി വന്നു സ്ത്രീകളുടെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങളെ ശാപ്പിടുകയും, രക്തം കുടിക്കുകയും ചെയ്യുന്ന ഭീകര സത്വമാണ് അന്ന് കേട്ട കഥയിലെ ഒടിയൻ. കറുത്ത് തടിച്ച ഭീകര സത്വം. അതെന്തിനാണ് ആ സത്വം സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് കേട്ടാൽ അതിനുള്ള ഉത്തരമൊന്നും വല്യമ്മൂമ്മയുടെ പക്കൽ ഉണ്ടാകില്ല. എങ്കിലും ഇത്തരത്തിൽ വിവിധങ്ങളായ സൂത്രക്കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും, ഞങ്ങളെ പേടിപ്പിക്കാൻ.

മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ എന്ന സിനിമയെപ്പറ്റി കേട്ടപ്പോൾ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ ഒരു യാത്ര നടത്തി. ഒടിയൻ എന്ന ആ പേടിപ്പിക്കുന്ന കള്ളക്കഥകൾക്കുമപ്പുറം അതിലെ സത്യങ്ങളും വിശ്വാസങ്ങളും അഭിപ്രായങ്ങളും ഒക്കെ അറിയാൻ ഒരു കൗതുകം തോന്നി. അപ്പോഴാണ് ഒടിയനെപ്പറ്റിയുള്ള valluvanad timesന്റെ ഒരു article എന്റെ ശ്രദ്ധയിൽപ്പെട്ടത്. വായിച്ചപ്പോൾ വളരെ രസകരമായിത്തോന്നി. അത് ഞാൻ നിങ്ങൾക്കും പങ്കുവയ്ക്കുന്നു.
Please click the link below:
https://valluvanadtimes.com/2009/12/25/odiyan/